Wednesday, February 21, 2007

ഗുജറാത്തിലെയും ബംഗാളിലെയും മുസ്ലിം ജീവിതാവസ്ഥകള്‍ - സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില കാണാപ്പുറങ്ങള്‍

രാജ്യത്തെ മുസ്ലിങ്ങളുടെ സാമൂഹ്യ/സാമ്പത്തിക/വിദ്യാഭ്യാസപരമായ അവസ്ഥയേപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി അവതരിപ്പിച്ച റിപ്പോര്‍ട്ടിനെപ്പറ്റി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. മാദ്ധ്യമങ്ങളിലൊന്നും കാണാതിരുന്ന ഒരു ഭാഗം താഴെക്കൊടുത്തിരിക്കുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴില്‍ പ്രാതിനിധ്യം സംബന്ധിച്ചു പറയുന്ന ഭാഗത്തു നിന്നും.

Muslims are better represented in the States of Gujarat and Andhra Pradesh, where their representation exceeds their population share of 9.1 % and 9.2% respectively. Gujarat shows the highest representation of Muslins at about 16% followed by Andhra Pradesh with 12%. In Kerala the share of Muslims, though high at 10.8 %, it is much lower than their population share.

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ നിന്നു നേരിട്ടു പകര്‍ത്തിയതാണിത്‌. അക്ഷരത്തെറ്റു പോലും അതേപടി പകര്‍ത്തിയിട്ടുണ്ട്‌ (‘Muslins‘ instead of Muslims).

'സത്യമേവ ജയതേ' എന്നൊന്നും നിര്‍ബന്ധമില്ല. വല്ലപ്പോഴുമെങ്കിലും അല്‍പം സത്യവും കൂടി ജയതേ! അത്രേയുള്ളൂ.

* * * * * * * * * * * * * * * *

ഗുജറാത്തിനെ സംബന്ധിച്ച എന്തെങ്കിലുമാണു പറയുന്നതെങ്കില്‍, നമ്മുടെ മാദ്ധ്യമങ്ങള്‍ - പ്രത്യേകിച്ച്‌ ഇടതുപക്ഷ മാദ്ധ്യമങ്ങള്‍ - അമിതാവേശം കയറിയിട്ടെന്നപോലെ എഴുതുന്നതു പലപ്പോഴും സത്യം വളച്ചൊടിച്ചതോ അര്‍ദ്ധസത്യമോ ചിലപ്പോള്‍ അസത്യം തന്നെയോ ആണ്‌ എന്ന അനിഷേദ്ധ്യമായ ഒരു സത്യം നിലനില്‍ക്കുന്നുണ്ട്‌. 'രാഷ്ട്രീയത്തില്‍ ഇത്തരം ആക്രമണങ്ങളൊക്കെ സാധാരണമാണ്‌' എന്ന പൊതുബോധം സൃഷ്ടിച്ച നിസ്സംഗഭാവം പതുക്കെപ്പതുക്കെ ഒരു അപകടാവസ്ഥയിലേക്കു പരിണമിക്കുന്നു എന്ന തിരിച്ചറിവാണ്‌ ഈ പോസ്റ്റുകള്‍ പോലെയുള്ളവ എഴുതാന്‍ പ്രേരിപ്പിക്കുന്നത്‌. 'അധികമായാല്‍ അമൃതും വിഷം' എന്നത്‌ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ താഴ്ത്തിക്കെട്ടാനുള്ള ആരോപണങ്ങളെ സംബന്ധിച്ചും ബാധകമാണ്‌. ഈയിടെയായി ആരും എന്തു കുറ്റകൃത്യവും ചെയ്തിട്ട്‌ 'ഇതും ഗുജറാത്തിന്റെ പേരിലാണ്‌ - നിങ്ങള്‍ സഹിച്ചേ തീരു' എന്ന മട്ടിലുള്ള ന്യായീകരണങ്ങള്‍ ഉയര്‍ത്തുന്നതു കാണുമ്പോള്‍ ഏതു രാഷ്ട്രീയബോധത്തിന്റെ പേരിലായാലും ശരി - മിണ്ടാതിരിക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌ എന്നു തോന്നിപ്പോകുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌, ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിനിനു തീപിടിച്ച്‌ അറുപതോളം പേര്‍ വെന്തുമരിച്ചതിനേത്തുടര്‍ന്ന്‌ അവിടെയും ചില സമീപ നഗരങ്ങളിലും കലാപമുണ്ടായി എന്നത്‌ ദു:ഖകരമായ യാഥാര്‍ത്ഥ്യമാണ്‌. കൊല്ലപ്പെട്ടവരില്‍ എണ്‍പതു ശതമാനത്തോളവും മുസ്ലീങ്ങളായിരുന്നു (ആ കലാപത്തേക്കുറിച്ചുള്ള എന്റെ ചിന്തകള്‍ മറ്റൊരു പോസ്റ്റിലൂടെ അവതരിപ്പിക്കുന്നതാണ്‌. ഈ പോസ്റ്റ്‌ അതിനെ സംബന്ധിക്കുന്നതല്ല.). ആ കലാപത്തെ നിസ്സാരവല്‍ക്കരിച്ചതുകൊണ്ട്‌ ആര്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. പ്രതിഷേധങ്ങളും പ്രതിരോധ ചര്‍ച്ചകളും ഉയര്‍ന്നേ തീരൂ. എന്നാല്‍, പ്രതികരണങ്ങളുടെ ഇന്നത്തെരീതി കാണുമ്പോള്‍ ഒരുകാര്യം പറയാതെ വയ്യ. ഭാരതത്തെയാകമാനം വേദനിപ്പിച്ച, മറ്റനവധി കലാപങ്ങളില്‍ ഒന്നിനേക്കുറിച്ചും - ആറായിരത്തോളം സിഖുകാര്‍ (സിഖുകാര്‍ മാത്രം!)അരുംകൊല ചെയ്യപ്പെട്ട സിഖുവിരുദ്ധ കലാപത്തേക്കുറിച്ചുപോലും - ഒരക്ഷരം പോലും ഉരിയാടാനില്ലാത്തവര്‍ ഗുജറാത്തിനേക്കുറിച്ചുള്ള ഭര്‍ത്സനങ്ങള്‍ മാത്രം ഇപ്പോഴും ആഘോഷപൂര്‍വ്വം തുടരുന്നുവെങ്കില്‍, അതിനു പിന്നിലൊരു രാഷ്ട്രീയമുണ്ട്‌ എന്നു തിരിച്ചറിയാന്‍ ഒരുവന്‌ 'ഫാസിസ്റ്റ്‌ ചിന്താഗതി'യൊന്നുമുണ്ടായിരിക്കേണ്ടതില്ല. ഒരല്‍പമെങ്കിലും സാമാന്യബോധം ധാരാളം മതിയാവും. ഒരു സംഘടനയേയോ അല്ലെങ്കില്‍ രാഷ്ട്രീയ കക്ഷിയേയോ ഏകപക്ഷീയമായി കുറ്റപ്പെടുത്തി മുതലെടുക്കാന്‍ ശ്രമിക്കുക എന്നതില്‍ നിന്ന്‌, ഒരു സംസ്ഥാനത്തെ തന്നെ മൊത്തത്തില്‍ ഒറ്റപ്പെടുത്തുകയും പുച്ഛിക്കുകയും ചെയ്യുക എന്ന അപകടകരമായ നിലയിലേക്ക്‌ ആരോപണങ്ങള്‍ വളരുന്നുവെങ്കില്‍, അല്‍പമെങ്കിലും യാഥാര്‍ത്ഥ്യബോധം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്‌ നിശ്ശബ്ദരായിത്തുടരാനാവില്ല.

'ഗുജറാത്തില്‍ മുസ്ലീങ്ങളെ പൊതുധാരയില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നു - അവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു - അവരെ വിദ്യാഭ്യാസ രംഗത്തുനിന്നും സര്‍ക്കാര്‍ ജോലികളില്‍ നിന്നും വര്‍ഷങ്ങളായി ഒഴിച്ചു നിര്‍ത്തുകയാണ്‌ ' എന്നൊക്കെ നിരന്തരം എഴുതിവിടുന്നത്‌ വായിച്ചു വായിച്ച്‌ നമ്മുടെയൊക്കെ മനസ്സില്‍ ഗുജറാത്തി മുസ്ലീങ്ങളേക്കുറിച്ച്‌ തെളിയുന്ന ചിത്രം അതിദയനീയവും ഭീകരവുമായിത്തീര്‍ന്നിട്ടുണ്ട്‌. "എന്നാലും അത്രയ്ക്കൊക്കെയുണ്ടോ?" എന്ന്‌ ആരും ചോദിച്ചുപോകുന്ന മട്ടില്‍ പ്രചാരണം വളരുമ്പോഴും, ചെറുത്തുനില്‍പ്പുകളെല്ലാം മാദ്ധ്യമശക്തിക്കു മുന്‍പില്‍പെട്ട്‌ വളരെ ദുര്‍ബലമാക്കപ്പെടുന്നുണ്ട്‌. ("ഫെഗ്മ' (FEderation of Gujarath Malayali Association) പോലെയുള്ള സംഘടനകള്‍ ഇടയ്ക്കിടെ നടത്തുന്ന ചില വെളിപ്പെടുത്തലുകളടക്കം.)

അതിതീവ്രമായ ഗുജറാത്ത്‌ വിരോധവും മുസ്ലിം അനുകൂല-പ്രീണന ഭാവങ്ങളും ഇടതുപക്ഷമാദ്ധ്യമങ്ങളില്‍ നിരന്തരം ദര്‍ശിക്കുന്നവര്‍ സ്വാഭാവികമായും ബംഗാളിലെ മുസ്ലീങ്ങളുടെ സ്ഥിതിയേക്കുറിച്ചും ആലോചിച്ചുപോകും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു വിലയിരുത്തല്‍ നടത്തിയാല്‍, രണ്ടുകാര്യങ്ങള്‍ വ്യക്തമാകും. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച്‌ ഗുജറാത്തില്‍ മുസ്ലീങ്ങളുടെ ജീവിതാവസ്ഥ വളരെ ഭേദമാണെന്നതാണ്‌ ഒന്ന്‌. ദശകങ്ങളായി ഇടതുഭരണത്തിന്‍ കീഴിലിരിക്കുന്നതും ജനസംഖ്യയുടെ കാല്‍ ഭാഗത്തോളം മുസ്ലീങ്ങള്‍ ഉള്ളതുമായ ബംഗാള്‍ ഭൂരിഭാഗം കാര്യങ്ങളിലും റേറ്റിങ്ങില്‍ വളരെ വളരെ പുറകിലും ചില കാര്യങ്ങളില്‍ ഏറ്റവും പുറകിലും ആണെന്നതാണ്‌ രണ്ടാമത്തേത്‌.

പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴില്‍ പ്രാതിനിധ്യം സംബന്ധിച്ചു പറയുന്ന ഭാഗത്തു കൊടുത്തിരിക്കുന്ന കണക്കുകളില്‍ നിന്നും ഗുജറാത്തും ബംഗാളും കേരളവുമൊക്കെ എവിടെ നില്‍ക്കുന്നു എന്നു കാണിക്കുന്ന ഒരു ചാര്‍ട്ട്‌ ഉണ്ടാക്കിയത്‌ താഴെക്കൊടുത്തിരിക്കുന്നു.
ഇതില്‍, ഗുജറാത്തിമുസ്ലീങ്ങളുടെ നേട്ടം അസൂയാവഹം തന്നെയാണെന്നു കാണാം. പലപ്പോഴും പ്രാതിനിധ്യശതമാനം ജനസംഖ്യാശതമാനത്തേക്കാളും മുകളിലാണ്‌ (ജനസംഖ്യാനുപാതിക പ്രാതിനിധ്യശതമാനം നൂറിനുമുകളില്‍!). ഗുജറാത്തില്‍ മുസ്ലിം ജനസംഖ്യ പത്തുശതമാനത്തിനടുത്തേയുള്ളൂ - ബംഗാളില്‍ അത്‌ 25-നു മുകളിലാണ്‌ - അതുകൊണ്ടാണ്‌ കണക്കില്‍ ഇത്ര വ്യത്യാസം എന്നു വാദിച്ചേക്കാവുന്നവരെ നിരാശപ്പെടുത്തുന്ന ഒരു കാര്യമുണ്ട്‌. ജനസംഖ്യാശതമാനം പരിഗണിക്കാതെ, തൊഴില്‍പ്രാതിനിധ്യശതമാനം മാത്രം പരിഗണിച്ച്‌ താരതമ്യം ചെയ്താല്‍ പോലും ഗുജറാത്ത്‌ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ മുമ്പിലാണ്‌!! വിശദവിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒരു സംഗ്രഹം കൊടുക്കാനോ, ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്ക്‌ യാതൊരു പ്രശ്നവുമില്ല എന്നു വരുത്തിത്തീര്‍ക്കാനോ ഒന്നുമുള്ള ഒരു ശ്രമമല്ല ഇത്‌. തൊഴില്‍പ്രാതിനിധ്യം കൊണ്ട്‌ എല്ലാമായി എന്നും പറഞ്ഞുവയ്ക്കുന്നില്ല. അന്ധമായ ഗുജറാത്ത്‌ വിരുദ്ധ ആരോപണങ്ങളിലെ കാപട്യം ചെറുതായൊന്നു ചൂണ്ടിക്കാണിക്കുക മാത്രമാണു ലക്ഷ്യം. അതുകൊണ്ടു തന്നെ, ഗുജറാത്ത്‌ ഏറ്റവും മുന്നില്‍ വന്നതും ബംഗാള്‍ വളരെയേറെ പിന്നിലായതുമായ കാര്യങ്ങളില്‍ ഒന്ന്‌ - അതും തൊഴില്‍പരമായ പ്രാതിനിധ്യത്തിന്റെ കാര്യം (ഇടതുകക്ഷികളെ സംബന്ധിച്ചിടത്തോളം പ്രാധാന്യം ഉണ്ടായിരിക്കേണ്ടത്‌) ആയതുകൊണ്ടും കൂടി - ഇവിടെ സൂചിപ്പിച്ചുവെന്നേയുള്ളൂ.


ഏതെങ്കിലുമൊരു രാഷ്ട്രീയനേതാവു വിചാരിച്ചാല്‍ ഒരു സമുദായത്തെ മൊത്തം ഉദ്ധരിക്കാനാവുമെന്നോ അല്ലെങ്കില്‍ ഒരു നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ കഴിയുമെന്നോ വിചാരിക്കാനുള്ള മൗഡ്യമൊന്നും എനിക്കില്ല. ബംഗാളിനെ താഴ്ത്തിക്കെട്ടിയിട്ടോ ഗുജറാത്തിനെ പൊക്കിപ്പിടിച്ചിട്ടോ എനിക്കൊന്നും നേടാനുമില്ല. പക്ഷേ കാപട്യങ്ങളും വഞ്ചനാപരമായ കൂസിസവും കണ്ടുകൊണ്ട്‌ പ്രതികരിക്കാതെയിരിക്കുന്നതിന്‌ ഒരു പരിധിയുണ്ട്‌. അതുകൊണ്ട്‌ എഴുതിയെന്നേയുള്ളൂ. 'ഒരുപാടുകാലം ഒരുപാടുപേരെ ഒരുപോലെ കബളിപ്പിക്കാമെന്നു കരുതരുത്‌ - ചിന്താശേഷി നഷ്ടപ്പെടാത്തവരായി കുറച്ചു പേരെങ്കിലും അവശേഷിക്കുന്നുണ്ട്‌ - അവരില്‍ത്തന്നെ കുറച്ചുപേര്‍ക്ക്‌ പ്രതികരണശേഷിയും നഷ്ടപ്പെട്ടിട്ടില്ല - എന്നൊക്കെ ഒന്ന്‌ ഓര്‍മ്മിപ്പിക്കുക എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. ഉദ്ദേശശുദ്ധിക്ക്‌ അതിന്റെ വിലകിട്ടുമെന്നു കരുതുന്നു.


* * * * * * * * * * * * * * * *


സച്ചാര്‍ റിപ്പോര്‍ട്ടിലെ ചില 'അറിയപ്പെടാത്ത രഹസ്യങ്ങള്‍' കൂടി താഴെ.


* Attention of the Committee was drawn to the issue of Muslim concentration assembly constituencies being declared as ‘reserved’ constituencies where only SC candidates can contest elections. By this move, it was argued that Muslims are being systematically denied political participation. While the Committee could not look into the issue of voter lists, an effort was made to ascertain the facts on the issue of reserved constituencies. Our analysis relating to the reserved constituencies for the SC candidates in three states of Uttar Pradesh, Bihar and West Bengal suggests that there is truth in the allegation above.


* The poor performance of Muslims is also observed in almost all the states, particularly in West Bengal and Uttar Pradesh. In these two states, the mean years of schooling (MYS) among Muslim children is the lowest among all socio religious categories.


* The MYS of Muslims is lowest in States like West Bengal, Uttar Pradesh, Assam, Uttaranchal and Delhi. On the other hand, Muslim children remain in schools for a longer period than SCs/STs in states like Kerala, Bihar, Jharkhand, Karnataka, Maharashtra, Andhra Pradesh and Gujarat.


* West Bengal and Assam stand out in this respect; where the poverty among Muslims is very high in rural areas.


* The state which shows somewhat lower gap between amount outstanding per account of Muslims and Other Minorities is Kerala; the differentials are very high in West Bengal and Uttar Pradesh.


* Educational facilities: More than 1000 Muslim-concentration villages in WestBengal and Bihar do not have any educational institutions.


* * * * * * * * * * * * * * * *


സച്ചാര്‍ കമ്മിറ്റി ഗുജറാത്തില്‍ നിന്ന്‌ വിവരങ്ങള്‍ സമാഹരിച്ചതിനേക്കുറിച്ചു വന്ന ചില പത്രവാര്‍ത്തകളില്‍ നിന്നുമായി ശേഖരിച്ച ചില നുറുങ്ങുകള്‍ താഴെ.


* ഗുജറാത്തില്‍ മുസ്ലീങ്ങളുടെ സാക്ഷരത 73.6% ആണ്‌. ഹിന്ദുക്കളുടേത്‌ 68.3% മാത്രം.


* പൊതുമേഖലാസ്ഥാപനങ്ങളിലല്ലാതെ നേരിട്ടുള്ള മറ്റു സര്‍ക്കാര്‍ ജോലികളില്‍ 7.3% മുസ്ലീങ്ങള്‍ക്കു ലഭിക്കുന്നു. (ജനസംഖ്യാ ശതമാനം 9.1)


* 4.5% ടീച്ചര്‍മാരും മുസ്ലിം സമൂഹത്തില്‍ നിന്ന്‌


* 40 മുസ്ലിം ഉപജാതികള്‍ക്ക്‌ സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നു


* 500 കോടി രൂപയുടെ പ്രോജക്ടാണ്‌ പട്ടം നിര്‍മ്മാണ വ്യവസായത്തിനായി രൂപപ്പെടുത്തിയിരിക്കുന്നത്‌. ദാരിദ്രരേഖയ്ക്കു താഴെക്കഴിയുന്ന മുസ്ലീങ്ങളില്‍ 90 ശതമാനവും ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരായതു കൊണ്ട്‌ പ്രോജക്റ്റിന്റെ പ്രധാന ഗുണഭോക്താക്കള്‍ അവരാണ്‌.


* പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള ‘ Kanya Kelavani Nidhi ' പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളും മുസ്ലിം പെണ്‍കുട്ടികളാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇതില്‍ ഏതൊക്കെ അന്തിമറിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്‌ - ഏതെങ്കിലും തമസ്ക്കരിക്കപ്പെട്ടുവോ - എന്നൊക്കെ അറിയാന്‍ മാത്രം സൂക്ഷ്മമായി റിപ്പോര്‍ട്ട്‌ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.


ഉയര്‍ന്ന സാക്ഷരതാ നിരക്കിനേക്കുറിച്ച്‌ കമ്മിറ്റിയിലെ ഒരു അംഗം ഇങ്ങനെ അഭിപ്രായപ്പെട്ടുവത്രേ. 'വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനേക്കുറിച്ച്‌ കണക്കുകളില്ല. ഇത്‌ മുസ്ലിം വിദ്യാര്‍ത്ഥികളില്‍ കൂടുതലാണെന്നതു പരിഗണിക്കുമ്പോള്‍, ആ വിവരവും കൂടി ശേഖരിക്കേണ്ടതായിരുന്നു'


സംസ്ഥാനത്തു നടക്കുന്ന സകലകാര്യങ്ങളിലും ജാതിയും മതവും തിരിച്ചുള്ള കണക്കുകള്‍ സൂക്ഷിക്കാന്‍ കഴിയാതിരുന്നതിലെ നിസ്സഹായത ഗുജറാത്ത്‌ ഗവണ്മെന്റ്‌ പ്രതിനിധികള്‍ വെളിപ്പെടുത്തിയത്രേ. അത്‌ ഒരു മതേതരഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഭൂഷണമാണോ അല്ലയോ - അത്‌ നരേന്ദ്രമോഡിക്കെതിരെ ഉപയോഗിക്കാവുന്ന മറ്റൊരായുധമാണോ - എന്നൊക്കെയുള്ളത്‌ ഒരു വലിയ ചര്‍ച്ചയ്ക്ക്‌ വഴിതുറന്നേക്കാവുന്നതാണ്‌. എനിക്ക്‌ ആ ചര്‍ച്ചകളില്‍ നിന്ന്‌ വിട്ടു നില്‍ക്കാനാണു താല്‍പര്യം.


* * * * * * * * * * * * * * * *


ഒരു കാര്യം കൂടി പരാമര്‍ശിച്ചു നിര്‍ത്താം. സച്ചാര്‍ കമ്മിറ്റിയുമായുള്ള അഭിമുഖത്തേപ്പറ്റി നരേന്ദ്ര മോഡി മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞുവെന്നു പറയപ്പെടുന്ന ഒന്ന്‌.


"They asked me - 'what do you do for Muslims?' I said 'I do nothing. Please write my words down carefully, I do nothing for Muslims or for Hindus. Whatever I do, I do for 50 million Gujaratis'."


'വരണ്ടു കിടന്ന സബര്‍മതിയിലേക്ക്‌ ഗുജറാത്തിലെ കര്‍ഷകര്‍ക്കു വേണ്ടി താന്‍ നര്‍മ്മദ നദിയെ എത്തിച്ചു. പക്ഷേ തനിക്ക്‌ ആശങ്കയുണ്ട്‌ - അവിടെയും കണക്കു പറയേണ്ടിവരുമോ - അതില്‍ എത്ര മാത്രം വെള്ളം ഹിന്ദുക്കള്‍ക്കും എത്ര മുസ്ലീങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്ന്‌ ' - ഇങ്ങനെയും കൂടി പറഞ്ഞുവത്രേ മോഡി!


മുമ്പേ തന്നെ പറഞ്ഞല്ലോ - എനിക്കതില്‍ അഭിപ്രായമൊന്നുമില്ല. മതേതരത്വം നിര്‍വചിക്കുന്നതും അതേക്കുറിച്ചു ചര്‍ച്ചകള്‍ നടത്തുന്നതും തീര്‍ച്ചയായും അല്‍പം ശ്രമകരം തന്നെയാണ്‌.


** ** ** ** ** ** ** ** ** ** **

28 comments:

Unknown said...

ഗുജറാത്തിലെയും ബംഗാളിലെയും മുസ്ലിം ജീവിതാവസ്ഥകള്‍ - സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില കാണാപ്പുറങ്ങള്‍.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും പകര്‍ത്തിയ ഒരു ഭാഗം - സാധാരണ മാദ്ധ്യമങ്ങളിലൊന്നും വായിക്കാനാവാത്തത്‌ - യാതൊരു തിരുത്തലുമില്ലാതെ താഴെ കൊടുത്തിരിക്കുന്നു.

"Muslims are better represented in the States of Gujarat and Andhra Pradesh, where their representation exceeds their population share of 9.1 % and 9.2% respectively. Gujarat shows the highest representation of Muslins at about 16% followed by Andhra Pradesh with 12%. In Kerala the share of Muslims, though high at 10.8 %, it is much lower than their population share."

അതിതീവ്രമായ ഗുജറാത്ത്‌ വിരോധവും മുസ്ലിം അനുകൂല-പ്രീണന ഭാവങ്ങളും ഇടതുപക്ഷമാദ്ധ്യമങ്ങളില്‍ നിരന്തരം ദര്‍ശിക്കുന്നവര്‍ സ്വാഭാവികമായും ബംഗാളിലെ മുസ്ലീങ്ങളുടെ സ്ഥിതിയേക്കുറിച്ചും ആലോചിച്ചുപോകും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു വിലയിരുത്തല്‍ നടത്തിയാല്‍, രണ്ടുകാര്യങ്ങള്‍ വ്യക്തമാകും. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച്‌ ഗുജറാത്തില്‍ മുസ്ലീങ്ങളുടെ അവസ്ഥ വളരെ ഭേദമാണെന്നതാണ്‌ ഒന്ന്‌. ദശകങ്ങളായി ഇടതുഭരണത്തിന്‍ കീഴിലിരിക്കുന്നതും ജനസംഖ്യയുടെ കാല്‍ ഭാഗത്തോളം മുസ്ലീങ്ങള്‍ ഉള്ളതുമായ ബംഗാള്‍ ഭൂരിഭാഗം കാര്യങ്ങളിലും റേറ്റിങ്ങില്‍ വളരെ വളരെ പുറകിലും ചില കാര്യങ്ങളില്‍ ഏറ്റവും പുറകിലും ആണെന്നതാണ്‌ രണ്ടാമത്തേത്‌.

ആ കാര്യങ്ങളേക്കുറിച്ചുള്ള ചില ചെറു സൂചനകളാണിവിടെ കൊടുത്തിരിക്കുന്നത്‌.

Anonymous said...

Good job Nakulan. Mainstreet media forget to give unbiased views.

Sreejith K. said...

നല്ല ലേഖനം നകുലാ, പല അറിവുകളും പുതിയത്.
ഗുജറാത്തിനെക്കുറിച്ചും മോഡിയെക്കുറിച്ചും ഇങ്ങനെയൊന്നുമല്ല ഞാന്‍ കേട്ടിട്ടുള്ളത്. ഏഷ്യാനെറ്റിലെ ‘കണ്ണാടി’ എന്ന പരിപാടിയിലും ഗുജറാത്തിലെ മുസ്ലീംസിന്റെ അവസ്ഥ പരിതാപകരമാണെന്ന് തന്നെയാണ്ട് പറയുന്നത്. സച്ചാര്‍ റിപ്പോര്‍ട്ട് പല പല വിശ്വാസങ്ങളേയും ആദര്‍ശങ്ങളേയും തച്ചുടയ്ക്കുമല്ലോ. അതാകുമോ ഇതൊന്നും പത്രത്തിലൊന്നും കാണാതിരുന്നത്?

കേരളത്തിനെക്കുറിച്ച് മോശമായി ഒന്നും കാണുന്നില്ല എന്ന സമാധാനം മാത്രം.

വിചാരം said...

നകുലാ .. ഞാനൊരു മതനുയായി അല്ലാത്തതിനാല്‍ ഇവിടെ എന്‍റെ അഭിപ്രായത്തിന് പ്രസക്തിയില്ല എങ്കിലും രണ്ട് വാക്ക് ... 1992 ശേഷമാണ് ഗുജറാത്തില്‍ ബി.ജെ.പി വേരുപിടിച്ചത് എന്നുകൂടി ചേര്‍ത്തെഴുതണം അതിന് ശേഷമാണോ ഇത്രയും വലിയ നേട്ടം മുസ്ലിംങ്ങള്‍ക്കുണ്ടായത് എന്നറിഞ്ഞാല്‍ കൊള്ളാം .. പാര്‍ലമെന്‍റ്റി സമിതി നേരിട്ട് ഗുജറാത്ത് അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശ്ശിച്ചപ്പോള്‍ വളരെ ശോചനീയമാണന്ന് പത്രങ്ങളും എല്ലാ മീഡിയകളും പറയുന്നു, ഒരു കാര്യം നകുലന്‍ മനസ്സിലാക്കണം ഇന്ത്യയില്‍ ഏറ്റവുമധികം ബോറി (ഷിയാ മുസ്ലിംങ്ങള്‍) ഉള്ളത് ഗുജറാത്തിലാണ് ഇവര്‍ പാരമ്പര്യമായി കച്ചവടക്കാരാണ് ഇവരുടെ സമൂഹത്തിന്‍റെ പ്രത്യേകത (ഗള്‍ഫിലുള്ളവര്‍ക്കറിയാം) ഒരാള്‍ ദരിദ്രനാണെങ്കില്‍ അവരുടെ സമുദായം അവരെ സം‍രക്ഷിക്കും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറക്കാന്‍ അവര്‍ ഒത്തിരി പ്രയത്നം ചെയ്യും, അവരുടെ വിദ്യാഭ്യാസ ഉന്നതിതന്നെയാണ് സര്‍ക്കാര്‍ സര്‍വ്വീസ്സില്‍ അവര്‍ക്ക് ഉന്നത സ്ഥാനം ലഭിച്ചത് , ഗള്‍ഫില്‍ ആദ്യമായി വരുന്ന ഒരു ബോറി (ഗുജറാത്തി, രാജസ്ഥാനി,മദ്ധ്യപ്രദേശ്, ബോംബെ)കള്‍ക്ക് ചിലവും താമസവും കച്ചവടം ചെയ്യാന്‍ പണം നല്‍കുക ഈ സമുദായത്തിന്‍റെ പ്രത്യേകതയാണ് കേരളത്തിലെ മുസ്ലിങ്ങളിലോ മറ്റു ഇതര സമുദായങ്ങളിലോ ഈ ഒരുമ കാണാനാകില്ല
കേരളത്തില്‍ വിദ്യാഭ്യാസപരമായി മുസ്ലിംങ്ങള്‍ പിന്നോക്കം നില്‍ക്കാന്‍ കാരണം മുസ്ലിം പണ്ഡിതര്‍ തന്നെയായിരുന്നു (കിരണിന്‍റെ ബ്ലോഗില്‍ ഇതിനെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു) അതിനാല്‍ തന്നെ സര്‍ക്കാര്‍ സര്‍വിസ്സില്‍ അവര്‍ പിന്തള്ളപ്പെട്ടും 25 വര്‍ഷം മുന്‍പുള്ള കേരളത്തിലെ മുസ്ലിംങ്ങളുടെ അവസ്ഥയാണ് ഇന്നും ഉത്തരേന്ത്യയിലെ മുസ്ലിംങ്ങളില്‍ നില നില്‍ക്കുന്നത് സച്ചാര്‍ കമറ്റിയല്ല ഏതു കമറ്റി നിലവില്‍ വന്നാല്‍ ഇന്ത്യന്‍ മുസ്ലിംങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടില്ല അതു പരിഹരിക്കാന്‍ അവരുടെ തന്നെ നേതാക്കള്‍ പൊതുരംഗത്തുവന്ന് വിദ്യാഭ്യാസത്തിന്‍റെ പ്രസക്തിയെ കുറിച്ച് ബോധവാന്മാരാക്കണം
കേരളത്തില്‍ മുസ്ലിങ്ങളുടെ ഉന്നതിക്ക് കാരണം ഇടതും വലതുമായ രാഷ്ട്രീയ കക്ഷികളോ മുസ്ലിം‍ലീഗോ അല്ല അവരുടെ തന്നെ സാമുദായ സംഘടനകളാണ് എം.ഇ.എസ്. പോലുള്ളവയാണ് അവര്‍ മുസ്ലിംങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തി അതുവഴി സര്‍ക്കാറിലും മറ്റും ഉന്നത ഉദ്യോഗം ലഭിച്ചുകൊണ്ടിരിക്കുന്നു .. ഈ സഘടനകള്‍ ഗല്‍ഫിലും സ്തുര്‍ഹ്യമായ സേവനം ചെയ്തുകൊണ്ടിരിക്കുന്നു സൌജന്യ കമ്പൂട്ടര്‍ പഠനം തുടങ്ങിയവ
എന്‍.ഡി.എഫ്. പോലുള്ള സഘടനകള്‍ മുസ്ലിം പിന്നോക്കാവസ്ഥക്ക് കാരണം രാഷ്ട്രീയക്കാരാണന്ന് പറഞ്ഞ് പാവം യുവാക്കളെ വഴി തെറ്റിക്കുന്നുണ്ട് അവരൊരിക്കലും മുസ്ലിം വിദ്യാഭ്യാസത്തിന്‍റെ പ്രസക്തിയെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നില്ല വിദ്യാഭ്യാസം നേടിയാല്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്‍.ഡി.എഫ്. പോലുള്ള വര്‍ഗ്ഗീയ സഘടനകള്‍ വെറും ഭൂതകാലത്തിലെ എലികളായി തീരും
സര്‍ക്കാരിന്‍റെ കരുണക്കുവേണ്ടി കൈനീട്ടാതെ സ്വയം പര്യാപ്തതക്കുള്ള വഴി കണ്ടെത്തി മുന്നേറിയാല്‍ തീര്‍ച്ചയായും ഏതൊരു സമുദായത്തിനും മുന്നോട്ട് നീങ്ങാം അല്ലെങ്കില്‍ ജാനുവിന്‍റേയും കൂട്ടരുടേയും ഗതി തന്നെയായിരിക്കും എല്ലാ സമുദായങ്ങള്‍ക്കും ഉണ്ടാവുക

Unknown said...

വിചാരം,
ഏതെങ്കിലും പാര്‍ട്ടിയാണ് ഈ നേട്ടങ്ങള്‍ക്കു കാരണം എന്ന്‌ ഞാനുദ്ദേശിച്ചിട്ടില്ലെന്ന്‌ പകല്‍ പോലെ വ്യക്തമാണ്. അത്‌ ഒരു ഖണ്ഡികയില്‍ പറഞ്ഞിട്ടുമുണ്ട്‌.ബംഗാളില്‍ ഭരണം തുടങ്ങിയിട്ട്‌ കൂടുതല്‍ നാളായെങ്കിലും അവിടെയും പാര്‍ട്ടിയെ കുറ്റപ്പെടുത്തിയിട്ട്‌ ഒരു കാര്യവുമില്ല. ഭരണകൂടങ്ങള്‍ക്ക്‌ ചെയ്യാനാവുന്നതിന് ഒരു പരിധിയുണ്ട്.

മാധ്യമങ്ങള്‍ കുറേക്കൂടി നിഷ്പക്ഷത പാലിക്കുകയും എല്ലാ വശവും കുറച്ചെങ്കിലും തുറന്നു കാണിക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ ഇത്തരം പോസ്റ്റുകളൊന്നും ഉണ്ടാകുമായിരുന്നില്ല.
(ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം, ഗുജറാത്തിമുസ്ലീങ്ങളും സച്ചാര്‍ റിപ്പോര്‍ട്ടും സംബന്ധിച്ച്‌ ഞാന്‍ പറഞ്ഞ കാര്യം ചെറുതായെങ്കിലും ചൂണ്ടിക്കാട്ടാന്‍ ആര്‍ജ്ജവം കാട്ടി എന്നത്‌ ഇവിടെ എടുത്തു പറയേണ്ടതുണ്ട്‌.)

ഇവിടെ - സമ്പൂര്‍ണ്ണ നിഷ്പക്ഷമാദ്ധ്യമം - അല്ലെങ്കില്‍ മുഖ്യധാരാ മാദ്ധ്യമം - എന്നൊന്നില്ല. ഒരു പത്രം നടത്തുക അല്ലെങ്കില്‍ ചാനല്‍ നടത്തുക എന്നൊക്കെയുള്ളത്‌ വളരെ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന ഒരു ഏര്‍പ്പാടാണ്. പണം മുടക്കുന്നവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത്‌ സ്ഥാപനങ്ങളുടെ മുഖ്യധര്‍മ്മമാണ്. അപ്പോള്‍ സ്വാഭാവികമായും ചിലത്‌ തമസ്കരിക്കേണ്ടിയൊക്കെ വരും. അതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. നമ്മുടെ കേരളത്തില്‍ ജന്മഭൂമി എന്ന ഒരു പത്രമൊഴിച്ച്‌ വേറെ ഏതെങ്കിലുമൊരു പത്രത്തിന് മോഡിയേക്കുറിച്ചോ സംഘത്തേക്കുറിച്ചോ ബി.ജെ.പി.യേക്കുറിച്ചോ എന്തെങ്കിലും നല്ല വാക്ക്‌ എഴുതിയിട്ട്` യാതൊന്നും നേടാനുമില്ല - നഷ്ടപ്പെടാന്‍ ഒത്തിരിയുണ്ടു താനും. അവയൊക്കെ മാത്രം വായിക്കുന്നവര്‍ക്ക്‌ പല കാര്യങ്ങളും അറിയാന്‍ കഴിയുകയില്ല എന്നതിലും യാതൊരു അത്ഭുതവുമില്ല.

ഒരേയൊരു ഉദാഹരണം മാത്രം പറയാം.ഒന്നു രണ്ടു വര്‍ഷം മുമ്പ്‌ രാജിവ് ഗാന്ധി സ്റ്റഡി സെന്ററോ മറ്റോ വിശദമായ ഒരു പഠനം നടത്തിയിരുന്നു. അതനുസരിച്ച്‌ പദ്ധതികളുടെ ആസൂത്രണം, നടത്തിപ്പ്‌, വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കാര്യത്തിലും ജന പിന്തുണയുടെ കാര്യത്തിലുമൊക്കെ മുഖ്യമന്ത്രിമാര്‍ എവിടെ നില്‍ക്കുന്നു എന്നതില്‍ ബംഗാള്‍ മുഖ്യമന്ത്രി രണ്ടാമതും ത്രിപുര മുഖ്യമന്ത്രി മൂന്നാമതും വന്നിരുന്നു. ഇടതുകക്ഷികള്‍ക്ക്‌ വളരെ അഭിമാനത്തിനു വകയുണ്ടായിരുന്ന ആ കാര്യത്തേക്കുറിച്ച്‌ നമ്മുടെ ഒരൊറ്റ പത്രവും ഒരക്ഷരവും മിണ്ടിയില്ല. കാരണം, ഒന്നാം സ്ഥാനത്ത് വന്നത്‌ മോഡിയായിരുന്നു. അങ്ങനെ എത്രയെത്ര കാര്യങ്ങള്‍. എനിക്കിതിലൊന്നും യാതൊരു അത്ഭുതവുമില്ല.

Outlook മാഗസിന്‍ ഈയിടെ "Invisible Modi" എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിലവര്‍ കുറച്ചൊക്കെ കാര്യങ്ങള്‍ തുറന്നു സമ്മതിക്കാന്‍ തയ്യാറായിട്ടുണ്ട്‌.
കേരളത്തില്‍ മോഡി വന്നതിനേപ്പറ്റി നമ്മുടെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ കടന്നു കൂടിയ വ്യക്തമായ ചില തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഒരു പോസ്റ്റ്‌ എഴുതിത്തുടങ്ങിയിട്ടുണ്ട്‌‌. എത്ര നിരുത്തരവാദപരമായാണ് ഇക്കാലത്തെ ലേഖകന്മാര്‍ തൂലിക കൈകാര്യം ചെയ്യുന്നതെന്ന്‌ അതിലൂടെ വ്യക്തമാവും. കാണാപ്പുറം എന്ന പേരിനോട്‌ ആത്മാര്‍ത്ഥത പുലര്‍ത്താനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി അതിനെ കാണണമെന്നാണെന്റെ അഭ്യര്‍ത്ഥന.

krish | കൃഷ് said...

നല്ല ലേഖനം. കാണാപ്പുറങ്ങള്‍ കണ്ട 'കാണാപ്പുറത്തിന്‌' അഭിനന്ദനങ്ങള്‍.

(ബംഗാളിലും അസ്സാമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രമാതീതമായി മുസ്ലീങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‌ ഒരു കാരണം ബംഗ്ലാദേശില്‍നിന്നുമുള്ള അനിയന്ത്രിതമായ നുഴഞ്ഞുകയറ്റമാണ്‌, കൂടുതലും പാവപ്പെട്ടവര്‍.)

കൃഷ്‌ | krish

salil | drishyan said...

ലേഖനം നന്നായിട്ടുണ്ട് നകുലാ...

ഗുജറാത്ത് കലാപസമയത്ത് അവിടെയുണ്ടായിരുന്ന ഒരുവനെന്ന നിലയ്ക്ക് അവിടുത്തെ ജനതയുടെ മതവികാരം ഞാന്‍ ഇത്തിരിയൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. അതിലെ തീവ്രതയും വേദനയും കുറച്ച് അനുഭവിച്ചിട്ടുണ്ട്.

ഈ പോസ്റ്റ് ഒരുപാട് പേര്‍ വായിക്കേണ്ടതാണ്, പക്ഷെ എത്ര പേര്‍ ഈ വിഷയത്തെ ‘തന്‍‌റ്റെ‘ മതത്തിന്‍‌റ്റെ ചട്ടകൂടില്‍ നിന്ന് മാറ്റി നിര്‍ത്തിചിന്തിക്കുമെന്ന് എനിക്കറിയില്ല. അങ്ങനെ ചിന്തിക്കാന്‍ നമുക്ക് കഴിയട്ടെ.

സസ്നേഹം
ദൃശ്യന്‍

Unknown said...

(1) ഗുജറാത്തില്‍ കഴിഞ്ഞിട്ടുള്ള ഒരാള്‍, 'ഈ പോസ്റ്റ് ഒരുപാട് പേര്‍ വായിക്കേണ്ടതാണ്‌' എന്ന്‌ അഭിപ്രായപ്പെട്ടു കാണുന്നതില്‍ സന്തോഷമുണ്ട്‌ - ദൃശ്യന്‍.

(2) ഒ. അബ്ദുല്ല മാതൃഭൂമിയില്‍ എഴുതുന്ന 'നേര്‍ക്കുനേര്‍' പംക്തിയില്‍ കഴിഞ്ഞ ദിവസം ചില പരാമര്‍ശങ്ങളുണ്ടായിരുന്നു - ഈ പോസ്റ്റില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍. മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥ ബംഗാളിലാണ്‌ ഏറ്റവും രൂക്ഷം എന്നതാണ്‌ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത്‌. (അതില്‍ നിന്നൊരു ഭാഗം ഇവിടെ)

ബംഗാളിന്റെയും ഗുജറാത്തിന്റെയും കാര്യത്തിലുള്ള മാദ്ധ്യമങ്ങളുടെ വഞ്ചനാപരമായ ഇരട്ടത്താപ്പ്‌ പരിധി കടക്കുന്നു എന്ന തോന്നലാണ്‌ എന്നെക്കൊണ്ട്‌ പേനയെടുപ്പിച്ചതെങ്കില്‍, ഒ. അബ്ദുല്ലയെക്കൊണ്ട്‌ പ്രതികരിപ്പിച്ചത്‌ മറ്റൊരു സംഭവമാണ്‌. അടുത്തിടെ, മര്‍ക്കസ്‌ വേദിയില്‍ വച്ച്‌, കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ മെച്ചപ്പെട്ട അവസ്ഥയുടെയും മറ്റു നേട്ടങ്ങളുടെയും പിന്നിലുള്ള അദ്ധ്വാനം തങ്ങളുടേതാണ്‌ എന്ന അവകാശവാദവുമായി മാര്‍ക്സിസ്റ്റ്‌ - കോണ്‍ഗ്രസ്‌ നേതാക്കള്‍ തമ്മിലടിച്ചതാണ്‌ അത്‌. (അതേക്കുറിച്ച്‌ മാതൃഭൂമിയില്‍ത്തന്നെ വന്ന വാര്‍ത്ത ഇവിടെ)

നന്ദു said...
This comment has been removed by the author.
നന്ദു said...

നകുലന്‍,
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഞാന്‍ വായിച്ചിരുന്നു. താങ്കള്‍ ചൂണ്ടിക്കാട്ടിയ പോയിന്റുകള്‍ ഞാനും ശ്രദ്ധിച്ചിരുന്നു. പക്ഷെ ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയിരുന്നപോലെ എന്റെ നാവുകളില്‍ കൂച്ചുവിലങ്ങിട്ടിരിക്കുന്നു. മത നിരപേക്ഷരതയുടെ.
ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന എനിക്കു അവിടെ വന്ന് നാലക്ഷരം പറയണമെങ്കില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവിടെ യും കഴിയില്ല കാരണാം ഞാനിപ്പോല്‍ ജീവിക്കുന്നതു അത്തരം ഒരു ചുറ്റൂപാടിലാണ്. ഭാരതത്തില്‍ എനിക്കു അതിനുള്ള സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ഇവിടെ എങ്ങനെ ലഭിക്കാനാണ്.
എല്ലാം രഷ്ട്രീയക്കാരുടെ കളികളല്ലെ, നാമെല്ലാം അവരുടെ കളിപ്പാവകളും.
വിചാരം പറഞ്ഞ ചില വിഷയങ്ങള്‍ കൂടി ചിന്തിക്കേണ്ടവയാണ്.
ഇത്തരം ഒരു ലേഖനം പോസ്റ്റു ചെയ്തതിനൂ അഭിനന്ദനങ്ങള്‍. :)

Anonymous said...

നമ്മുടെ മാധ്യമങളുടെ പതിവു രീതിവെച്ച് പറയുകയാണെങ്കില്‍..ആര്‍.എസ്.എസ്സോ ബജ് രംഗ് ദളോ വി എച് പിയോ ഒക്കെയാണ് അക്രമണങള്‍ക്കു പിറകിലെങ്കില്‍ അതിന്ടെ വാ‍ര്‍ത്തയില്‍ സംഘടനയുടെ പേരായിരിക്കും ഉണ്ടായിരിക്കുക...ഹിനു എന്ന വാക്ക് ഉണ്ടാകാറില്ല..അതേ സമയം ഏതെങ്കിലും മുസ്ലീം സംഘടനയാണ് അക്രമത്തിനു പിറകില്‍ എന്നു സംശയിക്കപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മുസ്ലീം എന്ന വാക്ക് വാര്‍ത്തയില്‍ ഉണ്ടായിരുക്കും..സംശയമുള്ളവര്‍ക്ക് ഇനി ശ്രദ്ധിക്കാം..ലോകമാസകലം ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങള്‍ നടന്നുകൊണ്ടിരിക്കെ, ഒരു കൌണ്ടര്‍ ബാലന്‍സിങ് എന്ന നിലക്ക് ന്യൂനപക്ഷ വര്‍ഗീയതയെ ഭൂരിപക്ഷ വര്‍ഗീയതക്ക് താഴെത്തന്നെ പ്രതിഷ്ഠിക്കുന്നതായിരിക്കും കൂടുതല്‍ ശരി എന്നു തോന്നുന്നു...ഇന്ത്യന്‍ സാഹചര്യത്തില്‍ അതിനു ഫാസിസത്തിന്ടെ രൂപം കൈക്കൊള്ളാന്‍ വേണ്ട ശക്തിയും ഉണ്ടാകില്ല...പണ്ടാരൊക്കെയോ പറഞിട്ടുള്ളതു തന്നെ..വെറുതെ കുറിക്കുന്നു എന്നു മാത്രം...

Anonymous said...

അങ്ങനെത്തന്നെയായിരിക്കണമല്ലോ കാണാപ്പുറം. സാമ്പത്തികാവസ്ഥ അല്‍പമെങ്കിലും മെച്ചമുള്ളീടത്ത് വര്‍ഗീയ കലാപം നടത്തിയാലല്ലേ വല്ലതും നേടാനൊക്കൂ. മുസ്‌ലിം സമ്പത്ത് തകര്‍ക്കുകയെന്ന കൃത്യമായ അജണ്ടയുള്ളവരാണ്‌ സംഘ് പരിവാരം എന്നതിന്‌ മികച്ച ഒരു തെളിവ് കൂടിയാണ്‌ ഈ ലേഖനം.

ഗുജറാത്തിനോട് ഇവിടെ ആര്‍ക്കെങ്കിലും വല്ല വിരോധോം ഉണ്ടെന്ന് തോന്നുന്നില്ല, ഉള്ളത് മുസ്‌ലിമിന്റെ ചോരയില്‍ പടുത്തുയര്‍ത്തപ്പെട്ട മോഡിസത്തോടും സംഘ് പരിവാരത്തിന്റെ ഭീകര അജണ്ടകളോടുമാണ്‌. ആ വിരോധം ന്യായമല്ല എന്ന് ഗര്‍ഭ പാത്രത്തില്‍ നിന്നു പോലും രക്‌തം വലിച്ചൂറ്റി കുടിക്കുന്ന മോഡിയെപ്പോലും ന്യായീകരിക്കാനൊരുമ്പെട്ടിരിക്കുന്ന കാണാപ്പുറത്തിനഭിപ്രായമുന്ടോ?

Unknown said...

'മൂര്‍ത്തി'യുടെ കമന്റിലെ ചില വാദഗതികള്‍ തെറ്റാണ്‌. ചിലത്‌ മറുപടിയര്‍ഹിക്കുന്നുമുണ്ട്‌. ഈ പോസ്റ്റുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതു കൊണ്ട്‌, അതിനുള്ള മറുപടിയും തുടര്‍ചര്‍ച്ചകളും ഇവിടെ ഒഴിവാക്കാനാഗ്രഹിക്കുന്നു. 'മറുമൊഴി'യിലോ മറ്റോ സമയം കിട്ടുന്ന മുറയ്ക്ക്‌ എഴുതുന്നതാണ്‌.

'ലാമെര'(?)യുടെ കമന്റില്‍, നേരിട്ടുള്ള ചോദ്യം ഉന്നയിച്ചിരിക്കുന്നതു കൊണ്ടു മറുപടി എഴുതുന്നു. അത്‌ പിന്നാലെ കൊടുക്കാം.

qw_er_ty

Unknown said...

ലാമെരാ, സംഘപരിവാര്‍ അജണ്ടകളേക്കുറിച്ച്‌ വളരെ കൃത്യമായ വിവരമുള്ളതുപോലെ സംസാരിക്കുന്നവരില്‍ പെടുന്നു താങ്കളും. അവരോടു ചേര്‍ന്നു കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുള്ളതായിപ്പോലും തോന്നും, വാക്കുകള്‍ കേട്ടാല്‍. നിങ്ങളെല്ലാവരും പലപ്പോഴും അനോണികളായിപ്പോകുന്നതാണു സങ്കടം. അല്ലെങ്കില്‍, സംഘത്തേക്കുറിച്ചുള്ള ചില സംശയങ്ങളൊക്കെ നിങ്ങളോടു നേരിട്ടു ചോദിക്കാമായിരുന്നു. കുറഞ്ഞപക്ഷം, ഈ അറിവുകളൊക്കെ എവിടെ നിന്നു കിട്ടുന്നു എന്നെങ്കിലും അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

നമ്മള്‍ കേള്‍ക്കുന്ന ഏതൊരു വാര്‍ത്തയും നാം എങ്ങനെ മനസ്സിലാക്കുന്നു എന്നത്‌ നമ്മുടെ വിശ്വാസങ്ങളെ ആശ്രയിച്ചിരിക്കും. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തില്‍ പത്തു വാര്‍ഡുകളില്‍, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ഏതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്നൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍, ആ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ക്ക്‌ ഒരു പക്ഷേ അഭിമാനമാവും തോന്നുക. എന്നാല്‍ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, അത്‌ അവര്‍ക്കെതിരെ പ്രയോഗിക്കാവുന്ന വലിയൊരു ആയുധമായിട്ടാണ്‌ തോന്നുക. എതിരാളികളെ അടിച്ചമര്‍ത്തിയും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഒതുക്കുക എന്നത്‌ മാര്‍ക്സിസ്റ്റ്‌ നയമാണ്‌ എന്ന ആരോപണത്തിന്‌ പിന്‍ബലം നല്‍കാന്‍ ഇതില്‍പ്പരമൊരു തെളിവുവേണ്ട എന്നതാണു കാരണം (ആ സ്ഥലത്ത്‌ ഒരൊറ്റ കോണ്‍ഗ്രസുകാരനോ ബി.ജെ.പി.ക്കാരനോ പോലുമില്ല എന്നു വിശ്വസിക്കാന്‍ എളുപ്പമല്ലല്ലോ). ഇപ്പറഞ്ഞതുപോലെ, വിശ്വാസങ്ങളിലെ വൈരുദ്ധ്യം പ്രതികരണങ്ങളെ സ്വാധീനിക്കുന്നത്‌, ഏതാണ്ട്‌ എല്ലാ കാര്യത്തിലും നമുക്കു വേണമെങ്കില്‍ ദര്‍ശിച്ചെടുക്കാന്‍ സാധിക്കും.

ഗുജറാത്തിലെ മുസ്ലീങ്ങള്‍ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയുള്ളവരാണ്‌ എന്ന്‌ താങ്കളും സമ്മതിക്കുന്നു. അവരില്‍ത്തന്നെ പാവപ്പെട്ടവരുടെ പ്രധാനപ്പെട്ട ഒരു തൊഴില്‍ 'പട്ടം' നിര്‍മ്മാണമാണെന്ന്‌ കേട്ടിട്ടുണ്ടാവുമല്ലോ. മോഡി സര്‍ക്കാറിന്റെ 500 കോടിയുടെ പ്രോജക്ടിനെയും അത്യാവശ്യമെങ്കില്‍ നമുക്ക്‌ ന്യൂനപക്ഷവിരുദ്ധ (രഹസ്യ)അജണ്ടയുടെ ഭാഗമായി വ്യാഖ്യാനിച്ചെടുക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച്‌ ഗുജറാത്തില്‍ - പട്ടം പറത്തല്‍ ഉത്സവങ്ങള്‍ക്കിടയില്‍, പട്ടത്തിന്റെ ചരടില്‍ കുടുങ്ങി ചിറകറ്റ്‌ ആയിരക്കണക്കിനു പക്ഷികളാണു മരിക്കുന്നതെന്നും, മൃഗസംരക്ഷണ വകുപ്പിന്റെ സേവനം പലപ്പോഴും അപര്യാപ്തമാണെന്നും കോടതിയില്‍ പോകാനുദ്ദേശമുണ്ടെന്നും പറഞ്ഞ്‌ മേനകാഗാന്ധി അടുത്തിടെയാണ്‌ രംഗത്തു വന്നത്‌. ഇനിയും എന്‍. ഡി. എ. ഗവണ്മെന്റ്‌ അധികാരത്തില്‍ വന്നാല്‍ മിക്കവാറും മേനകാഗാന്ധി വീണ്ടും മന്ത്രിയാവാനിടയുണ്ട്‌. അന്നവര്‍, പട്ടം നിര്‍മ്മാണം കുറ്റകരമായിത്തീര്‍ക്കുന്ന ഒരു നിയമമെങ്ങാന്‍ പാസ്സാക്കിയെടുത്തു കഴിഞ്ഞാല്‍, ജയിലുകളില്‍ കുടുങ്ങി പീഢനമനുഭവിക്കേണ്ടി വരുന്നത്‌ പാവപ്പെട്ട മുസ്ലീങ്ങളല്ലാതെ മറ്റാരാണ്‌? പ്രോജക്ടുകള്‍ കാട്ടി ആകര്‍ഷിച്ച്‌ പരമാവധി മുസ്ലീങ്ങളെ പട്ടം നിര്‍മ്മാണം എന്ന തൊഴിലിലേക്ക്‌ ആകര്‍ഷിക്കുക. എന്നിട്ട്‌ ഒരു സുപ്രഭാതത്തില്‍ ജയിലിലടച്ച്‌ പീഢിപ്പിക്കുക! എന്തൊരു ഭീകര അജണ്ടയാണത്‌!

എന്റെ വാക്കുകളേക്കുറിച്ച്‌ പരിഹാസം തോന്നുന്നുവോ ലാമേരാ? ഞാന്‍ കാര്യങ്ങള്‍ വല്ലാതെ വളച്ചൊടിക്കുന്നു എന്നു തോന്നുന്നുവോ? എങ്കില്‍ ഒന്നു ചിന്തിക്കുക. മേല്‍പ്പറഞ്ഞ കാര്യം - പരമ അബദ്ധമാണത്‌ - ഏതെങ്കിലുമൊരു മുസ്ലിം നാമധാരിയുടെ പേരിലോ അറിയപ്പെടുന്ന ഇടതുപക്ഷ എഴുത്തുകാരന്റെ പേരിലോ നമ്മുടെ ഒരു മാസികയില്‍ പ്രത്യക്ഷപ്പെടുന്നു എന്നു വിചാരിക്കുക. അല്ലെങ്കില്‍, ഏതെങ്കിലുമൊരു എഴുത്തുകാരന്റെ പേരില്‍, താങ്കള്‍ വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു മാസികയില്‍ അതു പ്രത്യക്ഷപ്പെടുന്നു എന്നു വിചാരിക്കുക. അപ്പോഴും ഇതേ പരിഹാസം താങ്കളുടെ മുഖത്തുണ്ടാവുമോ? അതോ സംഘപരിവാറിന്റെ രഹസ്യ ഭീകര അജണ്ടകളേക്കുറിച്ചോര്‍ത്ത്‌ വ്യാകുലപ്പെട്ട്‌ അവരോടുള്ള വിരോധം ഒന്നുകൂടി ഉജ്ജ്വലിപ്പിക്കപ്പെടുമോ? അല്‍പനേരം ഒന്ന്‌ ഇരുത്തിച്ചിന്തിച്ചു നോക്കുക. മനസ്സാക്ഷിയുമായി സംവദിക്കുക. അപ്പോള്‍ മനസ്സിലാകും, വായനയിലെ പക്ഷപാതം എത്രമാത്രം നമ്മളെ വഴിതെറ്റിക്കുകയില്ല എന്ന്‌!

"ഗുജറാത്തിനോട്‌ ആര്‍ക്കും വിരോധമുണ്ടെന്നു തോന്നുന്നില്ല" എന്ന താങ്കളുടെ കമന്റ്‌ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. എല്ലാവര്‍ക്കുമൊന്നും പെട്ടെന്ന്‌ അനുഭവവേദ്യമാകുന്ന ഒന്നല്ല അത്‌ എന്നതാണു സത്യം. കേരളത്തിലെ പാഠപുസ്തകങ്ങളില്‍ അച്ചടിച്ചു വന്ന ദേശീയഗീതത്തില്‍ പോലും പഞ്ചാബ്‌, സിന്ധ്‌ കഴിഞ്ഞ്‌ നേരിട്ട്‌ മറാത്ത-യിലേക്കു പോയത്‌ വെറും അച്ചടിപ്പിഴവു മാത്രമാണ്‌ എന്നു വിശ്വസിക്കാനാണ്‌ എനിക്കുമിഷ്ടം. മറ്റു മാദ്ധ്യമങ്ങളില്‍ നിരന്തരം വായിച്ചു കൊണ്ടിരിക്കുന്നത്‌ മറവിയിലേക്കു തള്ളാനും.

'മോഡിയേ"പ്പോലും" ന്യായീകരിക്കാന്‍ 'ഒരുമ്പെട്ടിരിക്കുന്ന' കാണാപ്പുറം' എന്ന താങ്കളുടെ പരാമര്‍ശത്തിനു പിന്നിലെ മനശാസ്ത്രമെന്തെന്ന്‌ ആലോചിച്ചിട്ടുണ്ടോ? എന്താണ്‌ അവിടെയൊരു 'പോലും'? മോഡി എതിര്‍ക്കപ്പെടേണ്ടയാള്‍ മാത്രമാണ്‌ - മോഡി എന്തു പറഞ്ഞാലും എതിര്‍ക്കുക - എന്തു ചെയ്താലും ഭര്‍ത്സിക്കുക എന്ന നിലയിലേക്കു വളര്‍ന്ന വിരോധമാണ്‌ ആ 'പോലും' അവിടെ ചേര്‍ത്തുവയ്കുന്നത്‌. ആരെ വേണമെങ്കിലും വെറുക്കാനും ന്യായീകരിക്കാനും താങ്കള്‍ക്കവകാശമുണ്ട്‌. ഇഷ്ടം പോലെ ചെയ്യുക. താങ്കള്‍ ചോദിച്ച ചോദ്യത്തിന്‌ ഉത്തരം ലഭിച്ചുവെന്നു കരുതട്ടെ. താങ്കള്‍ക്കു ലഭിക്കുന്ന വിവരങ്ങളും, താങ്കളുടെ സാഹചര്യങ്ങളും ഒക്കെ (ഞാനൂഹിക്കുന്നത്‌) കണക്കിലെടുക്കുമ്പോള്‍, താങ്കളുടെ വിരോധം, തികച്ചും ന്യായം തന്നെ. തുടര്‍ന്നുകൊള്ളുക. ലോകര്‍ മുഴുവനും എന്നെപ്പോലെ തന്നെ ചിന്തിക്കും എന്നു കരുതിയാല്‍ മാത്രമേ അതു തെറ്റാകുന്നുള്ളൂ.

വികാരവിക്ഷോഭങ്ങളില്‍പെട്ട്‌ മുസ്ലിം ജനത പാര്‍ട്ടിക്കു നേരെ മുഖം തിരിച്ച തെരഞ്ഞെടുപ്പില്‍ പോലും - കലാപശേഷം നടന്ന തെരഞ്ഞെടുപ്പില്‍പ്പോലും - ഗുജറാത്തിലെ മുസ്ലീങ്ങളില്‍ 16% പേരും (ഓരോ ആറുപേരിലും ഒരാള്‍ എന്ന കണക്കില്‍) മോഡിയുടെ പാര്‍ട്ടിയെ ആണ്‌ അനുകൂലിച്ചത്‌ എന്നൊരു കണക്ക്‌ ഇടതുപക്ഷാഭിമുഖ്യമുള്ള മാദ്ധ്യമങ്ങളില്‍ത്തന്നെ 'അറിയാതെ വന്നുപോയത്‌' താങ്കള്‍ ശ്രദ്ധിച്ചിരുന്നോ? കഴിഞ്ഞ വര്‍ഷമോ മറ്റോ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍, മുസ്ലീങ്ങള്‍ക്കു നിര്‍ണ്ണായക ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും മോഡിയുടെ പാര്‍ട്ടിക്കു ലഭിച്ച ഭൂരിപക്ഷം എത്രയെന്ന്‌ - മലയാള പത്രങ്ങള്‍ക്ക്‌ എഴുതാന്‍ കൈവിറച്ചത്‌ - താങ്കള്‍ക്കറിയാമോ?

ഇതൊന്നും താങ്കളെ അത്ഭുതപ്പെടുത്തുന്നില്ലായിരിക്കാം. പക്ഷേ എന്തുചെയ്യാം - എന്റെ സ്ഥിതി അതല്ല! ജിജ്ഞാസ എന്നത്‌ മനുഷ്യസഹജമാണ്‌. അതുണ്ടായിരിക്കാനുള്ള അവകാശം എനിക്കുണ്ട്‌. മുസ്ലീങ്ങളോടോ മറ്റേതെങ്കിലും സമുദായങ്ങളോടോ ഉള്ള സ്പര്‍ദ്ധയും അവരെ ഉപദ്രവിക്കുക എന്ന അജണ്ടയുമായി രൂപം കൊള്ളുകയും പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്‌ ഇന്ത്യന്‍ മണ്ണില്‍ വേരുറപ്പിക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കാന്‍ താങ്കള്‍ക്കൊരു പ്രയാസവുമില്ലായിരിക്കും. എനിക്കതുണ്ട്‌. എന്റെ അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ആരോപണങ്ങളും ഭര്‍ത്സനങ്ങളും നേരിടേണ്ടിവരും എന്ന ഭയത്തിനും നട്ടെല്ലില്ലായ്മയ്ക്കും എല്ലായ്പ്പോഴുമൊന്നും ജിജ്ഞാസയേയും അഭിപ്രായസ്വാതന്ത്ര്യബോധത്തെയും കീഴടക്കാന്‍ കഴിഞ്ഞെന്നു വരില്ല, ലാമെരാ.

Anonymous said...

നകുലന്‌ ഒരു പക്ഷേ മോഡി കണ്‍ കണ്ട ദൈവായിരിക്കും, പക്ഷേ 2002 ലെ കലാപത്തില്‍ ഉള്ളതെല്ലാം ഇട്ടെറിഞ്ഞിട്ട് പലായനം ചെയ്തു പോയ ഗുജറാത്തിലെ നാല്‌ ലക്ഷത്തോളം ഇസ്‌ലാം മതസ്ഥരായ മനുഷ്യര്‍ക്ക് മോഡി ഇപ്പഴും ചെകുത്താനാണ്‌. അതേ കാലത്ത് അഭയാര്‍ഥി ക്യാമ്പിലെത്തിപ്പെട്ടവര്‍ ഇപ്പോഴും സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകാനായിട്ടില്ല. എന്നാലും നമ്മള്‍ പറയും ഗുജറാത്തിലെ മുസ്‌ലിം അവസ്ഥ മോഡി മുഖ്യമന്ത്രിയായതു കാരണം (അതാണല്ലോ ലേഖനം ഉയര്‍ത്തുന്ന ധ്വനി) ഏറെ ഉയര്‍ന്നതാണെന്ന്. കലാപകാലത്ത് വര്‍ഗീയപ്പിശാചുക്കളുടെ വാളിനു മുന്നില്‍ ജീവന്‍ യാചിച്ചു കൈകൂപ്പി നില്‍ക്കുന്ന ഖുതുബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം നകുലന്റെ മനസ്സീന്നു പോയിട്ടുണ്ടാവണം, പക്ഷേ ജാതിക്കും മതത്തിനുമപ്പുറം മനുഷ്യന്റെ ചോര പവിത്രമാണെന്ന് വിശ്വസിക്കുന്ന ആര്‍ക്കും അതങ്ങ് മറക്കാനാവില്ല!. അന്ന് ഗുജറാത്തില്‍ നിന്നും നാടു കടത്തപ്പെട്ട അന്‍സാരിക്ക് അഭയം നല്‍കിയത് മാര്‍ക്സിസ്റ്റെന്ന് അവകാശപ്പെടുന്ന ബംഗാളിലാണ്‌ എന്നത് നാമെന്തിനാണ്‌ മറക്കുന്നത്.

ബംഗാളിലെ മുസ്ലിം ജീവിതം ശോചനീയമാണെന്ന് വിലപിക്കുന്നവര്‍ ഗര്‍ഭിണിയുടെ വയറു കീറാനോ ഭ്രൂണം എരിയുന്ന ചിതയിലേക്കെറിയുവാനോ ഒരു ബി.ജെ.പിക്കാരനും ഇനിയും ധൈര്യമുണ്ടാവില്ലെന്നും ഓര്‍ക്കുന്നത് നന്ന്, ബംഗാളിലെങ്കിലും!

Unknown said...

വരരുചീ,
മറുപടി എഴുതിയപ്പോല്‍ അല്പം നീണ്ടുപോയീ (ക്ഷമാപണം). അത്‌ ഒരു പോസ്റ്റായി മറുമൊഴിയില്‍ ഇട്ടിട്ടുണ്ട്‌.

മോഡിയുമായും ഗുജറാത്തുമായും ബന്ധപ്പെട്ട പല വാര്‍ത്തകളും നമ്മുടെ മാദ്ധ്യമങ്ങള്‍ എത്രമാത്രം തമസ്ക്കരിക്കുന്നു എന്നതിനേപ്പറ്റി താങ്കള്‍ക്കൊരു പക്ഷേ വലിയ പിടിപാടില്ലായിരിക്കാം. എനിക്കതുണ്ട്‌. ബംഗാളിലെ സി.പി.എം മുഖ്യമന്ത്രി, പാര്‍ട്ടി മുഖപത്രമായ ഗണശക്തിയില്‍ എഴുതിയതാണ്‌ - വികസനകാര്യത്തില്‍ നാം മോഡിയേക്കണ്ടു പഠിക്കേണ്ടതുണ്ട്‌ എന്ന്‌. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന കാര്യത്തില്‍ നാം ഗുജറാത്തില്‍ മോഡി നടപ്പാക്കിയ നയങ്ങള്‍ മാതൃകയാക്കണം എന്ന്‌. (You are a fool if you are not in Gujarath" എന്ന്‌ രത്തന്‍ റ്റാറ്റ വ്യവസായ നിക്ഷേപകരെ ഉദ്ദേശിച്ച്‌ പറഞ്ഞത്‌ ബംഗാളിലെ കാര്യം കൂടി കണക്കിലെടുത്താണ് എന്നതൊക്കെക്കൊണ്ടു കൂടിയാവണം ബുദ്ധദേവ്‌ അങ്ങനെ പറഞ്ഞത്‌. ഗണശക്തിയിലെ കുറിപ്പിനേക്കുറിച്ചുള്ള വാര്‍ത്ത വന്നിട്ട്‌ ആഴ്ച ഒന്നേ ആകുന്നുള്ളൂ. താങ്കള്‍ ആ വാര്‍ത്ത കേട്ടിരുന്നോ?

എനിക്ക്‌ തോന്നുന്നത്‌ നമുക്കു മോഡിയോടു വിരോധമുണ്ടെങ്കില്‍, പുതിയൊരു പ്രതിഷേധരീതി പരീക്ഷിക്കാവുന്നതാണ്‌ എന്നാണ്‌. ഗുജറാത്തില്‍പ്പോയി ജോലിചെയ്തു കുടുംബം പോറ്റുന്ന 12 ലക്ഷത്തോളം മലയാളികളുണ്ട്‌. മോഡിയോടുള്ള പ്രതിഷേധസൂചകമായി അവരോട്‌ ജോലി മതിയാക്കി തിരിച്ചു വരാന്‍ പറയുക. നമുക്ക്‌ അവര്‍ക്ക്‌ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലോ ബംഗാളിലോ ജോലി കൊടുക്കാം. എന്തു പറയുന്നു? ചുരുങ്ങിയ പക്ഷം അവിടേയ്ക്കു വണ്ടി കയറിക്കൊണ്ടിരിക്കുന്നവരിലെ ഇടതുപക്ഷ അനുഭാവികളോടെങ്കിലും ഇവിടെ നില്‍ക്കാന്‍ പറയാവുന്നതാണ്‌.

(പിന്നെ, ചെകുത്താനായ മോഡിയുടെ പാര്‍ട്ടിയ്ക്ക്‌ എന്തു കൊണ്ടു നിങ്ങളില്‍ ധാരാളം പേര്‍ വോട്ടു ചെയ്യുന്നു ഗുജറാത്തി മുസ്ലീങ്ങളേ എന്നുകൂടി ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. വെറുതെ അറിഞ്ഞു വയ്ക്കാനാണ്.)

Anonymous said...

ഭാരതം കണ്ട \ഏറ്റവും ഭീകരമായ
നരമേധത്തിനു
ഗുജറാത്ത് തിരഞ്ഞെടുക്കാന്‍ ഉള്ള ഒരു
കാരണം 
സാമ്പത്തികമായി ഉന്മൂലനം നടത്തുക എന്നതായിരുന്നു.കാണാപ്പുറം സച്ചാര്‍ 
കമ്മിറ്റി കണ്ടെത്തിയ മഹാത്ഭുതം നമുക്കു ശൂലം കയറ്റി നശിപ്പിക്കണ്ടേ...\
ബേക്കറികള്‍ ഇനിയും ഒരുപാട്
ബാക്കിയൂ|ണ്ട്

Unknown said...

“സംഘപരിവാര്‍ അജണ്ട”കളേക്കുറിച്ച്‌ പറയുന്ന ഒരാളേക്കൂടി കണ്ടപ്പോള്‍ ‘നന്നായി - ഇയാളോളെങ്കിലും ചിലതൊക്കെ നേരിട്ടു ചോദിച്ചറിയാമല്ലോ‘ എന്ന സന്തോഷം തോന്നിയതാണ്. നോക്കിയപ്പോള്‍ ദാ അതും അനോണി!

എങ്ങിനെയെങ്കിലും പത്തു കാശുണ്ടാക്കി ഒരു വിസയും സംഘടിപ്പിച്ച്‌ ഖത്തര്‍ വരെ പോയി ഒരു അന്താരാഷ്ട്ര അനോണി സമ്മേളനം സംഘടിപ്പിച്ചാലോ എന്ന്‌ ആലോചിച്ചുപോയി. പിന്നെ വേണ്ടെന്നു വച്ചു. നാണക്കേടാകും. ആകെ ഒരാള്‍ മാത്രമേ പങ്കെടുത്തുള്ളൂ എന്നു വരും. എന്തു കൊണ്ടു ഞാനിതു പറയുന്നു എന്ന്‌ ആ ഒരാള്‍ക്കറിയാം. മറ്റുള്ളവരോടു ക്ഷമാപണം.

മുഖം‌മൂടിയണിഞ്ഞ്‌ സംസാരിക്കുകയും നിഴലുകളോടു യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന അനോണിസുഹൃത്തേ - ഈ പോസ്റ്റ്‌ കലാപത്തേക്കുറിച്ചു വാദപ്രതിവാദം നടത്തുവാനുള്ള ഒരു ഇടമല്ല. അത്‌ പോസ്റ്റിന്റെ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അതിവൈകാരികത കലര്‍ത്തി, കലാപസ്മരണകള്‍ ഉണര്‍ത്തി താങ്കളെഴുതുന്ന കമന്റുകള്‍ക്ക്‌ അതേനാണയത്തില്‍ ഞാന്‍ തിരിച്ചടിക്കും എന്നു പ്രതീക്ഷിച്ചാണ് ഈ പ്രയത്നമെങ്കില്‍ വെറുതെയാണ് എന്ന്‌ പറഞ്ഞുകൊള്ളട്ടെ. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ചില വിശകലനങ്ങള്‍ നടത്തുന്നതിലും, വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിച്ച്‌ അപഗ്രഥിച്ച്‌ അവതരിപ്പിക്കുന്നതിലും, ആരോഗ്യകരമായ സംവാദങ്ങളില്‍ പങ്കെടുക്കുന്നതിലുമൊക്കെയേ എനിക്കു താല്പര്യമുള്ളൂ. അപക്വമതികളുടെ ജല്പനങ്ങളെ അവഗണിക്കുന്നതു തന്നെയാണ് നല്ലതെന്ന്‌ ആചാര്യമതം.

താങ്കളിവിടെ എന്തെല്ലാം പറഞ്ഞു വച്ചാലും ശരി -സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നു ഞാന്‍ പകര്‍ത്തിയ പരാമര്‍ശങ്ങള്‍ അങ്ങനെ തന്നെ തെളിഞ്ഞു മിഴിവോടെ നില്‍ക്കുക തന്നെ ചെയ്യും. അതിനോട്‌ എത്ര അസഹിഷ്ണുത പുലര്‍ത്തിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. ഈ അസഹിഷ്ണുതയും യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാനുള്ള മടിയും കണ്ണുമടച്ചുള്ള വിദ്വേഷവുമൊക്കെയാണ് പലപ്പോഴും കലാപങ്ങള്‍‍ക്കു തിരികൊളുത്താറുള്ളത്‌ എന്ന്‌ ഓര്‍മ്മിച്ചാല്‍ നന്ന്‌.

ഗുജറാത്തുകലാപം എനിക്കൊരു ദു:ഖമാണ്. താങ്കളേപ്പോലെ ആഘോഷത്തിനുള്ള ഉപാധിയല്ല. അതേക്കുറിച്ചുള്ള കൂടുതല്‍ സംസാരം ഞാന്‍ എന്റെ പോസ്റ്റ്‌ എഴുതിക്കഴിഞ്ഞതിനു ശേഷം - അവിടെ മാത്രം.

“ഭാരതം കണ്ട ഏറ്റവും ഭീകരമായ നരമേധം“ - എന്നൊക്കെ ഗുജറാത്ത് കലാപത്തേക്കുറിച്ച്‌ എഴുതുന്നതു കാണുമ്പോള്‍ത്തന്നെ അറിയാം താങ്കള്‍ക്ക്‌ ഭാരതത്തേക്കുറിച്ച്‌ ഒന്നുമറിയില്ലെന്ന്‌. ഇവിടെ നടന്നിട്ടുള്ള നരമേധങ്ങളേക്കുറിച്ചൊക്കെ അറിയാന്‍ ജീവിതത്തില്‍ ഒരു അരമണിക്കൂറെങ്കിലും മാറ്റിവച്ചതിനു ശേഷം എഴുത്തു തുടരുന്നതാവും താങ്കള്‍ക്കു നല്ലത്‌. അല്ലെങ്കില്‍ ഇനിയും ധാരാളം അബദ്ധങ്ങള്‍ പിണയാനിടയുണ്ട്‌.

Anonymous said...

ഗുജറാത്തിലെ മുസ്ലിം ജീവിതാവസ്ഥയെക്കുറിച്ചറിയാന്‍ മാധ്യമം ലേഖകന്‍ സവാദ് റഹ്‌മാന്‍ അവിടം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് കൂടെ വായിക്കുന്നത് നന്നാവും.

http://madhyamamonline.com/news_archive_details.asp?id=1&nid=133080&dt=2/24/2007


http://madhyamamonline.com/news_archive_details.asp?id=1&nid=133209&dt=2/25/2007

http://madhyamamonline.com/news_archive_details.asp?id=1&nid=133265&dt=2/26/2007

http://madhyamamonline.com/news_archive_details.asp?id=1&nid=133379&dt=2/27/2007

http://madhyamamonline.com/news_archive_details.asp?id=1&nid=133524&dt=2/28/2007

Unknown said...

അനോണി സുഹൃത്തേ,
താങ്കള്‍ ഈ പോസ്റ്റിനു ചുറ്റും കുറച്ചുനേരമായി കറങ്ങുന്നതുകണ്ടപ്പോളേ അടുത്ത കമന്റ്‌ പ്രതീക്ഷിച്ചിരുന്നു. ലിങ്കുകള്‍ക്കു നന്ദി. ഞാന്‍ ഇതിനകം തന്നെ വായിച്ചുകഴിഞ്ഞവ ആകാനേ തരമുള്ളൂ. നോക്കാം. വായന - പരന്ന വായന - അതു തന്നെയാണ് നമുക്ക്‌ എല്ലാവര്‍ക്കും വേണ്ടത്‌. വായിക്കുന്നത്‌ മാദ്ധ്യമവും മനോരമയുമൊന്നും മാത്രമായിപ്പോകരുതെന്നേയുള്ളൂ. പലവിധ കാഴ്ചപ്പാടുകളും കാണാനും മനസ്സിലാക്കാനും ശ്രമിക്കണം. എന്നാലേ ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിക്കാനുള്ള പക്വത നമുക്ക്‌ ആര്‍ജ്ജിക്കാനാവൂ.

എനിക്കു തോന്നുന്നത്‌ താങ്കളിപ്പോള്‍‍ വല്ലാത്തൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ്. ഓരോരോ ഉദാഹരണം ചൂണ്ടിക്കാട്ടി താങ്കള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്‌ സച്ചാര്‍ കമ്മറ്റിയുടെ ചില കണ്ടെത്തലുകള്‍ തെറ്റാണ് എന്നാണോ? (അല്ലെങ്കില്‍ പിന്നെ ഈ പോസ്റ്റില്‍ വന്ന്‌ തുരുതുരെ കമന്റുകളിടുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.) “സച്ചാര്‍ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ തെറ്റാണ് - അവ തിരുത്തണം“ എന്നെങ്ങാന്‍ ആരെങ്കിലും ഉറക്കെ വിളിച്ചു പറയുന്നതായി സങ്കല്പിച്ചു നോക്കൂ. ഉടനടി അയാളെപ്പിടിച്ച്‌ മുസ്ലിം വിരോധിയായി മുദ്രകുത്തി സംഘപരിവാര്‍ മുദ്രയും ചാര്‍ത്തിക്കളയും ഇവിടെയുള്ള ചിലര്‍. താങ്കള്‍ ആ അപകടത്തിലേക്കാണു നീങ്ങുന്നതെന്നു തോന്നുന്നു.

എന്റെ പോസ്റ്റ്‌ എന്താണു പറയുന്നത്‌, ഞാന്‍ ആരോടാണു സംസാരിക്കുന്നത്‌ എന്നൊന്നുമറിയാതെ, നിരന്തരമെഴുതുന്ന കമന്റുകളുടെ രൂപത്തില്‍ വൃഥാ നിഴല്‍‌യുദ്ധം നടത്തി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനിടയില്‍ അല്പമെങ്കിലും സമയം കിട്ടിയാല്‍ താങ്കള്‍ എന്റെ പോസ്റ്റ്‌ ഒരിക്കല്‍ക്കൂടി വായിക്കുക. താഴെപ്പറയുന്ന ഭാഗം പലയാവര്‍ത്തി വായിച്ച്‌ മനസ്സിലുറപ്പിക്കുക. താങ്കളുടെ പലപ്രശ്നങ്ങളും അതോടെ തീരുന്നതാണ്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒരു സംഗ്രഹം കൊടുക്കാനോ, ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്ക്‌ യാതൊരു പ്രശ്നവുമില്ല എന്നു വരുത്തിത്തീര്‍ക്കാനോ ഒന്നുമുള്ള ഒരു ശ്രമമല്ല ഇത്‌. തൊഴില്‍പ്രാതിനിധ്യം കൊണ്ട്‌ എല്ലാമായി എന്നും പറഞ്ഞുവയ്ക്കുന്നില്ല. അന്ധമായ ഗുജറാത്ത്‌ വിരുദ്ധ ആരോപണങ്ങളിലെ കാപട്യം ചെറുതായൊന്നു ചൂണ്ടിക്കാണിക്കുക മാത്രമാണു ലക്ഷ്യം. അതുകൊണ്ടു തന്നെ, ഗുജറാത്ത്‌ ഏറ്റവും മുന്നില്‍ വന്നതും ബംഗാള്‍ വളരെയേറെ പിന്നിലായതുമായ കാര്യങ്ങളില്‍ ഒന്ന്‌ - അതും തൊഴില്‍പരമായ പ്രാതിനിധ്യത്തിന്റെ കാര്യം (ഇടതുകക്ഷികളെ സംബന്ധിച്ചിടത്തോളം പ്രാധാന്യം ഉണ്ടായിരിക്കേണ്ടത്‌) ആയതുകൊണ്ടും കൂടി - ഇവിടെ സൂചിപ്പിച്ചുവെന്നേയുള്ളൂ.

ഇതു വായിച്ചു മനസ്സിലുറപ്പിച്ചതിനുശേഷവും കലിയടങ്ങുന്നില്ലെങ്കില്‍, ദയവായി ജസ്റ്റിസ്‌ രാജേന്ദ്ര സച്ചാറിന്റെ മേല്‍‌വിലാസം കണ്ടെത്താന്‍ ശ്രമിക്കുക. അദ്ദേഹത്തോടു നേരിട്ടു സംസാരിക്കുന്നതായിരിക്കും കൂടുതല്‍ ശരി. അദ്ദേഹം എന്തൊക്കെയോ എഴുതിവച്ചതിന് എന്നോടു സംസാരിച്ചിട്ടു കാര്യമില്ലെന്നു ദയവായി മനസ്സിലാക്കുക. അതോ ഇനി അദ്ദേഹം എഴുതിവച്ചത്‌ പൂഴ്ത്തിവയ്ക്കാതെ തുറന്നു കാട്ടാന്‍ ശ്രമിച്ചതു കൊണ്ടാണോ എന്നോട്‌ സംസാരിക്കുന്നത്‌? ചില കാണാപ്പുറങ്ങള്‍ അങ്ങനെയാണ്‌ അനോണീ. കാഴ്ചകള്‍ നമ്മളെ രസിപ്പിച്ചെന്നു വരില്ല. എല്ലാം കാണാനുള്ള സഹിഷ്ണുതയും പക്വതയും എത്തുന്നതു വരെ നമ്മള്‍ അതിവൈകാരികതയുടെ തിരതള്ളലില്‍പ്പെട്ട്‌ ആവ്വേശപൂര്‍വ്വം ഓരോന്ന്‌ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കും. അത്തരമൊരു മാനസികാവസ്ഥയില്‍, നമ്മളെ മുതലെടുക്കാന്‍ മറ്റുള്ളവര്‍ക്ക്‌ എളുപ്പമായിരിക്കും. പ്രത്യേകിച്ച്‌ തീവ്രവാദിസംഘങ്ങള്‍ക്ക്‌. സൂക്ഷിക്കുക.

Unknown said...

വരരുചീ, അല്ല അനോണിമസേ ...സോറി..‘ആരോ‘യേ..ദേ വീണ്ടും തെറ്റി...ആകെ കണ്‍ക്ലൂഷനാകുന്നു - താങ്കള്‍ക്കിഷ്ടമുള്ള പേരു തെരഞ്ഞെടുക്കുക. തല്‍ക്കാലം സാബു എന്നു വിളിക്കാം.

സാബൂ, ഓര്‍ത്തപ്പോള്‍ ഒരു കാര്യം കൂടി പറയുകയാണ്. ‘ഹിന്ദു രാഷ്ട്ര‘പ്രഖ്യാപനം നടത്തിയിരിക്കുന്ന ഗുജറാത്തില്‍ നിന്ന്‌ എന്തായാലും മാദ്ധ്യമം ലേഖകന്‍ റഹ്‌മാന്‍ പരിക്കുകളില്ലാതെ തിരിച്ചു വന്നിട്ടുണ്ടാവുമല്ലോ. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ നമുക്കിനിയും വായിക്കാന്‍ സാധിക്കട്ടെ. അതിനായി അദ്ദേഹത്തോട്‌ ഒരു ഉപദേശമുണ്ട്‌. എന്റെ പോസ്റ്റില്‍ ഞാന്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായ ബംഗാളില്‍ ദയവായി പോകാതിരിക്കുക. പോയാല്‍ത്തന്നെയും നന്ദിഗ്രാമില്‍ എന്താണു സംഭവിച്ചത് എന്നൊന്ന്‌ അന്വേഷിച്ചുകളയാം എന്നൊരു അമിതാവേശമൊന്നും കാണിക്കാതിരിക്കുക. കഴിയുന്നതും അതിന്റെ ഏഴ്‌ അയലത്തുപോലും പോകരുത്‌. അവിടേക്കു പോകാന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകരില്‍ എത്ര പേര്‍ ഇനി റിപ്പോര്‍ട്ടുകള്‍ പോയിട്ട്‌ എന്തെങ്കിലും എഴുതും എന്ന്‌ ദൈവത്തിനറിയാം. ഇനി അഥവാ മാര്‍ക്സിസ്റ്റുകള്‍ ചേര്‍ന്ന്‌ കയ്യൊടിച്ചു വിട്ടാലും, ജീവന്‍ ബാക്കിയുണ്ടെങ്കില്‍ നമുക്കു സമാധാനിക്കാം. ഖുത്ബുദ്ദീന്‍ അന്‍സാരിക്ക്‌ അഭയം കൊടുത്ത (!) സംസ്ഥാനത്തുനിന്നാണല്ലോ ആക്രമണമേറ്റത്‌ എന്നോര്‍ത്ത്‌. അല്ലെന്നുണ്ടോ?

ചാടിവീഴരുത്‌. ഒരുപാലമാവുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ എന്നോര്‍ത്ത്‌ എഴുതിയെന്നേ ഉള്ളൂ. നിരുപദ്രവകാരിയായ. ലളിതമായ ഒരു ഓര്‍മ്മപെടുത്തല്‍ എന്നേ കരുതേണ്ടൂ. ഒരല്പം തമാശയൊക്കെയില്ലെങ്കില്‍ ഈ ടെന്‍ഷനെല്ലാം നാം എവിടെക്കൊണ്ടവസാനിപ്പിക്കും? യേത്‌? എന്നെ വിട്ടേക്കുമല്ലോ.

കടവന്‍ said...

അതിതീവ്രമായ ഗുജറാത്ത്‌ വിരോധവും മുസ്ലിം അനുകൂല-പ്രീണന ഭാവങ്ങളും ഇടതുപക്ഷമാദ്ധ്യമങ്ങളില്‍ നിരന്തരം ദര്‍ശിക്കുന്നവര്‍ സ്വാഭാവികമായും ബംഗാളിലെ മുസ്ലീങ്ങളുടെ സ്ഥിതിയേക്കുറിച്ചും ആലോചിച്ചുപോകും. ഇല്ല സുഹ്രിത്തെ ഇവിടെ ഇടതു പക്ഷക്കാര്‍ അനുയായികളുടെ ചിന്തക്ക് കൂച്ചു വിലങ്ങിട്ടിരിക്കുകയാണ്. മുസ്ലീം പ്രീണനം(അധികാരം നിലനിര്ത്താന്‍ അല്ലാതെ സ്നേഹം കൊണ്ടല്ല)മാത്രമാണ്‍ ഇടതുപക്ഷത്തിന്റെ കേരളത്തിലെ അവസ്ഥ. അറവുകാരന്‍ ആറ്റിന്‍ വെള്ളം കൊടുക്കുമ്പോലെ. പിന്നെ മിക്കവാറൂം റിപ്പൊറ്ട്ടര്മ്മര്‍ ഇടത് സമ്ഘടനകളിലൂടെ നുഴഞ്ഞെത്തിയവരാണെന്ന് മിക്കവര്‍ക്കും അരിവില്ല. ഇവരുടെ റിപ്പൊറ്ട്ടുകള്‍ മലയാളം ശരിക്കറിയുമ്ന്നവര്ക്ക് ശ്രധിച്കാല്‍ അറിയാമ്.

Mr. K# said...

പലരും മനഃപൂര്‍വവും അല്ലാതെയും കാണാതെ പോകുന്ന പലതും താങ്കള്‍ കാണുന്നു. :-)

Unknown said...

പ്രിയപ്പെട്ട നകുലന്‍ ,
ഈ പോസ്റ്റ് എഴുതാന്‍ നകുലനെ പ്രേരിപ്പിച്ച ചേതോവികാരം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനും , സത്യാവസ്ഥ ഉള്‍ക്കൊള്ളാനും എനിക്ക് കഴിയുന്നു. കാരണം ഞാന്‍ ഏതെങ്കിലുമൊരു സംഘടനയുടെയോ സ്ഥാപനത്തിന്റെയോ വക്താവ് അല്ലാത്തത് കൊണ്ട് തന്നെ . സര്‍ക്കാറുകള്‍ക്ക് പരിമിതികളുണ്ട് എന്ന നിരീക്ഷണം വളരെ പ്രസക്തമാണ് . എന്തിനും ഏതിനും സര്‍ക്കാറുകളെ കുറ്റപ്പെടുത്തുക എന്നത് ബന്ധപ്പെട്ട പാര്‍ട്ടികളുടെ രാഷ്ട്രീയമുതലെടുപ്പിന് മാത്രമായി മാറിയിരിക്കുന്നു എന്നത് ആര്‍ക്കാണറിയാത്തത് . അതേപോലെ മുസ്ലീകളുടെ പിന്നോക്കാവസ്ഥയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നതും വെറും വോട്ടിന് വേണ്ടിയാണെന്നതും പകല്‍ പോലെ വ്യക്തമാണ് . വിദ്വേഷവും പകയും സ്പര്‍ദ്ധയും മനുഷ്യ മനസ്സുകളില്‍ കുത്തി വെച്ച് അവ സദാ ഊതി ജ്വലിപ്പിച്ച് , അധികാരമോ പണമോ നേതൃസ്ഥാനങ്ങളോ കരസ്ഥമാക്കുക എന്നതാണ് ഇന്ന് എല്ലാ തരത്തിലുമുള്ള (മതങ്ങളും,പാര്‍ട്ടികളും)എസ്റ്റാബ്ലിഷ്‌മെന്റുകളുടെയും തലപ്പത്തുള്ളവര്‍ ചെയ്യുന്നത് . പ്രശ്നങ്ങള്‍ ഭുജിച്ച് കഴിയുന്നവരാണവരൊക്കെ. അതാത് സംഘടനകളിലും പാര്‍ട്ടികളിലും പെട്ട അണികള്‍ അവരുടെ അഭിപ്രായമായി പറയുന്നത് യഥാര്‍ത്ഥത്തില്‍ ഒരു നിയോഗമെന്ന പോലെ അവരവരുടെ നേതാക്കളുടെ അഭിപ്രായങ്ങള്‍ മാത്രമാണ് . ആ അര്‍ത്ഥത്തില്‍ ഒരു ദ്വിമുഖ വ്യക്തിത്വമാണ് എല്ലാ അഭിപ്രായദാതാക്കള്‍ക്കുമുള്ളത്. താന്‍ പുറത്ത് പറയുന്ന അഭിപ്രായം തന്റെ നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ക്ക് അനുസൃതമായിരിക്കാന്‍ അയാള്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ സ്വന്തം മന:സാക്ഷിയുടെ മുന്നില്‍ അയാള്‍ വസ്തുതകള്‍ നിഷ്പക്ഷമായി വിശകലനം ചെയ്യുകയും ചെയ്യുന്നു. സമൂഹം അത്യന്തം വിപല്‍ക്കരമാം വിധം വിഭജിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ അത് സമൂഹത്തിന്റെ ഉപരിപ്ലവമായ മേല്‍ത്തട്ടില്‍ മാത്രമാണ് . മനസ്സിന്റെ അടിത്തട്ടില്‍ ഏതൊരു മനുഷ്യനും വെറും മനുഷ്യന്‍ മാത്രമാണ് . അങ്ങിനെ മനുഷ്യന്‍ മനസ്സുകളുടെ സംഗമവേദിയില്‍ അന്യോന്യം താദാത്മ്യപ്പെടുന്നു.
വിഭജിച്ച് ഭരിക്കുക എന്ന കുടില തന്ത്രം തന്നെയാണ് എക്കാലത്തും വിജയിക്കുന്നത് .

art director said...

please try to develop the script to see well. difficult to read.Subjects very well. keep it.

best regards

Salih Rawther

Unknown said...

വെറുതെ കുറിച്ചിടുക മാത്രം ചെയ്യുന്നു എന്ന മട്ടില്‍ മൂര്‍ത്തി ഇവിടെ പറഞ്ഞുവച്ചത്‌ അങ്ങേയറ്റം തെറ്റിദ്ധാരണാജനകമാണ്. മാദ്ധ്യമങ്ങളുടെ വര്‍ഗ്ഗീയപക്ഷപാതത്തേപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം തികച്ചും തെറ്റാണ്. വിശദമായ ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹത്തിനുള്ള മറുപടി ഇവിടെ കൊടുത്തിട്ടുണ്ട്‌.

Anonymous said...

പച്ചമനുഷ്യന്‍റെ ചൂടുചോര വീഴ്ത്തുമ്പോള്‍ തോന്നുന്ന അറപ്പ് നരേന്ദ്രമോഡിയുടെ നല്ല വശങ്ങള്‍ കാണാനുള്ള വ്യഗ്രതയില്‍ നമ്മില്‍ നിന്നൂം ചോര്‍‌‌പോകാതീരിക്കട്ടെ.
സൌദി അറേബ്യയെ വെറുക്കുന്നത്പോലെതന്നെ മോഡിയുടെ ഗുജറാത്തിനെയും ഞാന്‍ വെറുക്കുന്നു; കാരണം മാനവികതയെ അത്രമേല്‍ ഞന്‍ സ്നേഹിക്കുന്നു!

Anonymous said...

സാധാരണഗതിയിൽ ‘മാനവികത’യെ സ്നേഹിക്കുന്നു എന്നൊക്കെ അർത്ഥമറിയാതെ അടിച്ചുവിടാറുള്ളതു മാർക്സിസ്റ്റുകാരാണ്. പക്ഷേ മുകളിൽ കമന്റിട്ട അനോണി മാർക്സിസ്റ്റുകാരനാണെന്നു തോന്നുന്നില്ല. കാരണം, അദ്ദേഹത്തിന് പച്ചമനുഷ്യന്റെ ചുടുചോര കാണുമ്പോൾ അറപ്പാണത്രേ! രാഷ്ട്രീയമായി എതിർചേരിയിലായിപ്പോയ ഒറ്റ കാരണത്താൽ മാർക്സിസ്റ്റുകാർ അരിഞ്ഞുതള്ളിയിട്ടുള്ള എണ്ണമറ്റ മനുഷ്യരുടെ ദേഹത്തുനിന്ന് പച്ചവെള്ളമായിരുന്നിരിക്കണം വന്നിട്ടുള്ളത്‌! അതായിരിക്കണം അപ്പോളൊന്നും അറപ്പ്‌ തോന്നാത്തത്‌. അതോ ഇനി അത്തരം അവസരങ്ങളിൽ, കണ്ണൂരിൽ കഴിഞ്ഞതവണ ചെയ്തതുപോലെ കഴുത്തറപ്പിന്റെ ‘അറ‘പ്പാണോ എന്തോ തോന്നുന്നത്‌?

(അല്ല, ചിലപ്പോൾ കക്ഷി മാർക്സിസ്റ്റുകാരൻ തന്നെയായിരിക്കാനും മതി. പച്ചനുണ തട്ടിവിടാൻഇത്രയ്ക്കു മടിയില്ലാത്തൊരു വിഭാഗം വേറെയില്ലാത്തതുകൊണ്ട്‌ അത്തരക്കാർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വച്ച്‌ യാതൊരു നിഗമനത്തിലും എത്താനാവില്ല. )